Thursday, 30 July 2009

മുകിലിന്റെ പാന പാത്രം

മുകിലിന്റെ പാന പാത്രം വീണുടഞു മണ്ണിൽ,
മിഴിനീരലിഞ്ഞ മൌനം ശ്രുതി ചേർത്തിടുന്നു മെല്ലെ,
മഴപെയ്തു തോർന്ന പിന്നെ വെയിൽ ചാഞ്ഞുവീണ വനിയിൽ,
അഴലിന്റെ വീണ മീട്ടി ചാരെ പാടിടുന്നതാരോ,
മുകിലിന്റെ പാന പാത്രം........
മധുവുണ്ടു വീണ ശലഭം മുറിവേറ്റു തേങ്ങീ മൂകം,
മലർകാലം പോയ പിറകെ തേടിടുന്നതാരെ,
മിടിനേരമാർത്തു പിടയും നിൻ സ്മ്രുതി നിറഞ്ഞ ഹ്രുദയം
മ്രുദു ഗാന വീചിയിൽ നിൻ പ്രിയ രൂപമാർന്നതാലൊ,
മുകിലിന്റെ പാന പാത്രം........
മനതാരിൽ ചേർന്ന രൂപം മിഴിവാർന്നു നില്പതെന്തേ,
മ്രുദുഭാഷണങ്ങളാർന്ന നിൻ സാന്ധ്യ ശോഭയെവിടെ,
മഷി പടരും മിഴികളെന്തേ നനവാർന്നു പോയി മെല്ലെ,
മധുരാഗരൂപിയാം നിൻ പ്രിയ കാമുകാഗമത്തിനാലോ,
മുകിലിന്റെ പാന പാത്രം..........

Friday, 3 July 2009

അഴൽ മേഘ ജാലം


അഴൽ മേഘജാലം
അഴൽ മേഘജാലം നിഴൽ നീട്ടി നിൽക്കും
കനൽ ക്കൂട്ടിലെന്തേ തനിച്ചായി ഞാൻ
തണൽ തേടി മൂകം വിതുമ്പുന്ന സൂര്യൻ
കാനൽ ജലം തേടി അലയുന്നുവോ

അഴൽമേഘ ജാലം......

വെയിൽ ചൂഴ്‌ന്നു നിൽക്കുമീ പാതയിൽ-
ശാപങ്ങൾ പാഥേയമാക്കി ഞാൻ നിൽക്കെ,
ഏവിടെ നിൻ വാസന്ത വർണ്ണപ്പൊലിമകൾ,
ഏവിടെ നിൻ വാഗ്ദ്ത്ത സൗഭാഗ്യഭൂമിക.

അഴൽമേഘജാലം......
ഹ്രുദയ മന്ദാരങ്ങൾ ഉലയുന്ന കാറ്റിൽ നിൻ-
ചേലാഞ്ചല സ്വനം കേൾക്കെ,
ഏവിടെ നിൻ ഊഷ്മള സ്നേഹ നിശ്വാസങ്ങൾ,
എവിടെ നിൻ കമ്പിത കൈവിരൽ സ്പർശനം.

അഴൽമേഘജാലം.......
ശ്രീ

Sunday, 28 June 2009

മഞുതുള്ളി

മഞ്ഞു തുള്ളി

മറന്നു എന്നു കരുതി ഞാൻ നിന്നിൽ നിന്നൂർന്നുവീണതിൽ പിന്നെ എന്നെ നീ
അറിയവതല്ലെനിക്കു നിൻ സ്നേഹമിതെങ്കിലും എന്നിലെ വിശുദ്ധി നിനക്കായ്‌ തന്നു ഞാൻ

നീർത്തുള്ളിയായ്‌ ഞാൻ നിന്തുമ്പിലൂടൊഴുകിയിറങ്ങിടുമ്പൊഴൊക്കയും നിനക്കു ദാഹനീരായി ഞാൻ
ജന്മാന്തരസ്നേഹനീർച്ചോലയായി നിന്നെ തഴുകി കിടന്നു ഞാൻ നീയറിയാതെ നിൻ നിനവിൽ
ഉയരുമെൻ ആശതൻ തിരകളാൽ ചുംബിച്ചിരുന്നു ഞനെന്നും നീയറിയാതെ നിൻ നെറുകയിൽ
തീപോൽ തിളങ്ങുമീ സൂര്യന്റെ ചൂടിനാൽ മാഞ്ഞുപോകുവോളം നിന്മാറിൽ പറ്റിയമർന്നും
ഹീനവിചാരങ്ങളൊട്ടുമേയില്ലാത്ത മാനസം നിൻ കാൽക്കൽ വെച്ചും , ഭിക്ഷയാം നിൻ -നോട്ടമൊന്നു കൊതിചും
ഉൾതാപമൊടെ അണുരൂപമർന്നൂ നിൻ വേരുകൾ തേടി ഞാനലഞ്ഞും
ലക്ഷ്യമായ്‌ നിൻ കോശാന്തരാളങ്ങളിൽചെന്നുൾപ്പതിച്ചൂർജമായി നിന്നിൽ വിളങ്ങാൻ ലോകാരംഭകാലം മുതൽക്കെ നിന്നിലൂടിങ്ങനൊഴുകുന്നു ഞാൻ പിന്നെന്തു സംശയം
യാമങ്ങളോളം നിൻ തുമ്പിൽ തപംചെയ്തു നിന്നതൊക്കയും പീന്നെന്തിനെന്നോർത്തു നീ

നമ്മൾ


നമ്മൾ
ജന്മാന്തര സ്നേഹ ബന്ധങ്ങളെ ക്കുറിച്ചു പാടി മടുത്തു ഇനി
ജന്മത്തിനിപ്പുറം നാം ഒന്നിച്ചുചേർന്നതിനെക്കുറിച്ചു പാടാം
ജനിമൃതികൾക്കിടയിലെവിടയോ വെച്ചു കണ്ടു നാം
ജനലിലൂടെ പ്പറന്നുവരും ഇരു തൂവൽച്ചീളുകളെന്ന പോൽ

കാറ്റിന്റെ കാണാ കുസ്രുതിയാലൊട്ടി ഒന്നായപോൽ ചേർന്നവർ
കാണാ മറയത്തിരുന്നാലും പരസ്പരം സംവദിക്കുവോർ
കഥയെഴാക്കാര്യം പറഞ്ഞുതീരാത്തവർ കാവ്യസുരഭിലസുമസദ്രുശ്യർ
കരൾകീറിപ്പകുത്തവർ കിനാവുപോലും പങ്കിട്ടെടുത്തവർ

വ്യവസ്ഥാപിതമാമീ നിയമങ്ങൾ കാറ്റിൽ പറത്തിയും ലോകത്തെ മുഴുവനായ്‌
വെല്ലുവിളിച്ചുകൊണ്ട്‌ ഒരൊറ്റമുറിയിലായ്‌ ജീവിതം തുടങ്ങിയോർ
വാർത്തുവെച്ചോരാ നാഴിയരികൊണ്ട്‌ നാളുകൾ കഴിച്ചവർ
വാശ്ശിയാൽ തോൽക്കുവാൻ കൂട്ടാക്കാതിരുന്നവർ

പരസ്പരം ചാരിയ പലകപോൽ നില കൊണ്ടവർ
പലതുണ്ടു കൂറവുകളെങ്കിലുംക്ഷമാപൂർവ്വ്വ്വ്വ്വമൊക്കെ പൊറുത്തവർ
പലപലവഴക്കുകൾക്കിടയിലും തമ്മിലിന്നും പ്രണയിക്കുവോർ
പിന്നെ പിൻ തുടർച്ചയ്ക്കായ്‌ രണ്ടൂ പ്രതിബിംബമാർന്നു സ്നേഹിക്കുവോർ

മതി മതിയീ പരസ്പര പുകഴ്ത്തലുകൾ മടുത്തെങ്കിലോ
മനസ്സു നിറയുമീ പാരസ്പര്യസുഖാമൃതമോർക്കയാൽ
മൊഴിയേറിയെങ്കിൽ ക്ഷമിക്കൂ നീ മൽ സഖെ ഇന്നും
മതിയാവുകില്ലിതു പറഞ്ഞു തുടങ്ങിയാൽ നിർത്താൻ