Wednesday 15 January 2014

Hello by Lionel Richie

വെറുക്കയാലല്ലെൻ

വെറുക്കയാലല്ലെൻ
വ്യഥപൂണ്ടഹ്രുദയം
വിറങ്ങലിച്ചുനില്പതാണു
മൊഴിയറ്റു നിന്മുന്നിൽ

നീ രചിക്കും വരികൾക്കിടയിൽ
നീറും നിൻ ഹ്രുത്തടം കാൺകേ
നിലവിളിയൊച്ചകുരുങ്ങും
തൊണ്ടയിലൂർന്നതീ സംഗീതം

പ്രേമഗീതം.


  ഹ്രുദയമേ നിൻ നീറും വരികൾ,
കാതോർത്തിരിക്കുമെൻ വ്യഥ-
പൂണ്ട ഹ്രുത്തിനിടറും മിടിപ്പിലും
മുറിവേല്ക്കുമൊരു  മുളം തണ്ടിലും.
നിറയുന്നതെൻ  പ്രേമഗീതം.

പിടയുമീ ചൂളമരച്ചില്ലക്കാറ്റിലും,
ഒറ്റ മര ക്കൊമ്പിൽ വിരഹാർദ്രമായ്‌-
കേഴുമീ രാക്കിളി പാട്ടിലും,
ചിണുങ്ങികരയുമീ പ്പുലർകാല മഴയിലും,
നിറയുന്നതെൻ  പ്രേമഗീതം.

വീണുടയും നിൻ കുപ്പിവള ക്കിലുക്കത്തിലും,നിൻ ചുടുനിശ്വാസത്തിര ചാർത്തിലും ,
അടങ്ങാത്ത മോഹ ത്തുടിപ്പാർന്ന നെഞ്ചിലും,
പരിഭവക്കുളിരോലും അറിയാ മൊഴിയിലും,
നിറയുന്നതെൻ  പ്രേമഗീതം.

വിടപറഞ്ഞകലവേ   കാതോർത്ത നിൻ-
കാതരമാം, പിൻ- വിളിയൊച്ചയിലൊക്കെയും,
പിൻ തുടർന്നോടിവരും നിൻ പദ- നൂപുര
ശിഞ്ചിത നാദത്തിലൊക്കയും,
നിറയുന്നതെൻ  പ്രേമഗീതം.

ദുർല്ലഭ സൌഭാഗ്യ സ്വർഗ്ഗം

നീയും പിന്നെ നമ്മുടെയീ
സ്നേഹക്കുരുന്നുകളും എന്നുമിങ്ങ
-നെൻ ചാരത്തു ചേർന്നുനില്ക്കെ

പോകാൻ കഴിയില്ലെനിക്കേതു
ദുർല്ലഭ സൌഭാഗ്യ സ്വർഗ്ഗം
വിളിക്കിലും പൊന്നേ

കറുപ്പും വെളുപ്പും പരസ്പരം പഴിചാരുന്നതു എന്തിനു?


ചരിത്രമുറങ്ങിയ വഴിത്താരകളിലൂടെകടന്നു
വന്നകറുപ്പും വെളുപ്പും പരസ്പരം
പഴിചാരുന്നതിൽ എന്തർഥം?

ആത്യന്തികമായി കറുപ്പും വെളുപ്പും
പൊതിഞ്ഞു പിടിച്ചിരിക്കുന്ന നിങ്ങളുടെ  ഹ്രുദയത്തിൻ നിറമെന്ത്‌? എന്നതല്ലേ
ആദ്യം അന്വേഷിക്കേണ്ടത്‌?

യാതനയുടെ ആത്മബലം നേടിയ
കറുമ്പനു സ്വാതന്ത്ര്യം  ഉദ്ഘോഷിക്കുവാൻ വെളുപ്പിന്റെ പാരതന്ത്ര്യാവശിഷടം
തേടേണ്ടതുണ്ടോ?

സത്യത്തിൽ വെളുപ്പും കറുപ്പും  എന്നൊ
ന്നുണ്ടോ  എല്ലാം ഉണ്മയുടെ രണ്ടു
വശങ്ങളല്ലേ?

ഇനി നീയും ഞാനും എന്നൊന്നുണ്ടോ
എല്ലാം ഒന്നല്ലേ ?

ഞാനും നീയും ചരവും അചരവും അപ്പും ആകാശവും കറുപ്പും വെളുപ്പും അയിത്തവും
പൊരുത്തവും സുഗന്ധവും ദുർഗന്ധവും
അഴകും ഉയിരുമെല്ലാം ഒരു ചോദന മാത്രമല്ലേ

ഒന്നോർത്താൽ ഒരു കണമായ് ചിതറിത്തെറിച്ചു
പോരുന്നതിനു മുൻപ് ലിംഗഭേദമില്ലാതെ
കഴിയും നാൾകളിൽ എന്തായിരുന്നു
നമ്മുടെ നിറം കറുപ്പോ വെളുപ്പോ
ചോരച്ചുവപ്പോ?

മായാമയി,






മാഞ്ഞു പൊയ്‌ എഴുതിയ വരികൾ
അറിയില്ല യമ- നിയമങ്ങൾ ഒട്ടും,
യന്ത്ര തന്ത്രങ്ങളൊ ഗ്രഹിതമല്ല,
അറിയാതുള്ളതാം പിഴ പൊറുത്ത്‌-,
അനുഗ്രഹിക്ക ദേവി നീ.

മഹിതമാം നിൻ മടി തട്ടിൽ ചേരട്ടെ ഞാനും,
അലിവൊടു നീ പകരും ത്രുക്കടാക്ഷങ്ങളാൽ,
യാന്ത്രികമീജീവിതം സാർഥകമാകമാം,
ഇനി ധന്യ മായിടെട്ടെൻ ജന്മം ദേവി നിന്നാൽ.