Sunday 28 September 2014

പശ്ശി



പശ്ശിയിലലിഞ്ഞുപോയ് എൻ മനസ്സിൻ
പശ്ശിമകളതിനാൽ ഒട്ടുവാൻപറ്റാതെ പോയ്
പണ്ടു നിൻ കവിതകൾക്കെന്നിലെങ്കിലും മൌനമായ്
പാടിയിരുന്നു ഞാനാവരിശകളെന്നുള്ളിലെന്നും

പഴയ പാരലൽ കോളേജ് വാർഷികവും
പച്ചപ്പട്ടുപാവാടയും മഞ്ഞദാവണിയും നിൻ
പൊട്ടും ,വരമഞ്ഞൾ ക്കുറിയും കടിച്ചു പിടിച്ച
പൊന്മാലയും  നീ ചൊല്ലിയൊരീ കവിതയും

പറയാത്തൊരെൻ  സ്നേഹം നിന്നോടെന്നും
പറയും പൂത്ത പാരിജാതം മണക്കുന്ന രാവുകൾ
പറയാത്ത നിൻ സ്നേഹം പറയുമെന്നോടെന്നും
പണ്ടുടഞ്ഞ വളപ്പൊട്ടാൽ കോറിയിട്ടോരീ വാക്കുകൾ

പ്രണയാകുലമല്ലായിരുന്നൊരാ നാളുകളെങ്കിലും
പറയാതറിയുമായിരുന്നു നമുക്കന്യോന്യമെന്നും
പശ്ശിയും വറുതിയും വിളഞ്ഞ വയലേലകൾ
പിന്നിട്ടോടിയകലും മുന്നേ  കഴിഞ്ഞില്ലപറയുവാൻ പൊന്നേ


Friday 26 September 2014

അദ്വൈത സന്ധ്യാ നാമം


           എന്റെ മുത്തഛൻ
 ശ്രീ കൊച്ചു രാമൻ വൈദ്യർ രചിച്ചത്

1
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവാ
 ഹരേ മുകുന്ദ മാധവാഹരേ മുകുന്ദ പാഹിമാം

തത്വ സഞ്ചയത്തിൻ ആദിമൂലമായ ദൈവമേ
സത്വ രാജ സത് തമോ ഗുണപ്രദാന ദൈവമേ
നിത്യനേ നിരീതനേ നിരഞ്ചനാ നിരാമയാ
സത്യസത് സ്വരൂപതായദൈവമേ നമോ നമ:
2
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

വ്യക്തിയിൽ പരിസ്ഫുരിക്കും ഈശ്വരാ നമോ നമ:
അവ്യക്തനേ പ്രപഞ്ചമൂലകന്ദമേ നമോ നമ:
സ്ഥൂലസൂക്ഷ്മഭേദമേതുമാർന്നിടുന്ന ദൈവമേ
നാലുവേദസാരലീന തത്വമേ നമോ നമ:
3
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

വാഗ്മനാഭിയിൽ പെടാത്ത ശക്തിയേ നമോ നമ:
അഭംഗദിവ്യ കാന്തി പൂണ്ട ദൈവമേ നമോ നമ:
അഘങ്ങളാകവേ തുലച്ചു നിത്യശാന്തി നൽ കണേ
അഖണ്ഡസച്ചിദാത്മരൂപ ദൈവമേ നമോ നമ:
4
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

അനന്തനേകനവ്യയൻ ദുരന്തതാപസംഹരൻ
അനന്തചിൽ പ്രകാശനായ ദൈവമേ നമോ നമ:.
അനാമയാദ്യനേകശൊഭനീയനേ നമോ നമ:,
അനാരതം വണങ്ങിടുന്നതീശ്വരാ നമോ നമ:.
5
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

അനന്തഭാവി ചിന്തയാൽ പ്രപഞ്ചവാർദ്ധിയിൽ സദാ
മനം തപിച്ചു നിൻ ക്രുപയ്ക്കിരന്നിടുന്നു ദൈവമേ,
വരും ദുരന്തമാകനിൻ അപാംഗവീക്ഷണോല്പ്പലം
ചൊരിഞ്ഞകറ്റി നൽ വരം തരേണമെന്റെ ദൈവമേ.
6
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

അൽ ഭുതപ്രകാശനേ ഭവൽ പദാബ്ജമെപ്പൊഴും
അല്പനാമെനിക്കു കാണ്മതിന്നനുഗ്രഹിക്കണേ,
ഇപ്പരാഭവത്തിൽ നിന്നും ത്രുക്കരാവലംബിയായ്
ഉൽ പ്പതിക്കുവാൻ ജഗല്പ്പതേ തുണയ്ക്കണേ.
7
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

ആരുമില്ല ലോകനാഥ നീ വെടിഞ്ഞുവെങ്കിലീ
ഭൂരിഖേദമാർന്നൊരേഴയാമെനിക്കു ദൈവമേ,
ആർത്തരക്ഷകാ ഭവാർത്തി നാശനാപരാല്പരാ
ചീർത്തപാതകാന്ധകാര ഭസ്കരാ നമോ നമ:.
8
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

ഇത്രിലോക നാഥനേ വിരിഞ്ച മുഖ്യമൂർത്തികൾ
ക്കത്രയും നിദാനനായ ദൈവമേ നമോ നമ:,
ഇപ്പെടുന്ന പാടു കണ്ടൊരാർദ്രഭാവമാർന്നിടാതെ,
അപ്പരേശ്ശ നീ വസിപ്പതെത്രകഷ്ടമീശ്വരാ.
9
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

അത്രി മാർഗ്ഗമായഹോ പവിത്ര പാദസേവയും;
അത്ര ഞാൻ പ്രപഞ്ച വാർദ്ധിയിൽ കിടക്കയാൽ.
ഇത്രനാളുമേ കഴിഞ്ഞതില്ല ചെയ്തു കൊള്ളുവാൻ,
ചിത്തമിന്നതോർത്തെരിഞ്ഞിടുന്നിതെന്റെ ദൈവമേ.
10
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

സ്വന്തപുത്രനന്ധകാര സിന്ധുവിൽ കിടന്നലഞ്ഞ്,
അന്തരം പിണഞ്ഞിടാൻ തുടങ്ങിടുന്ന വേളയിൽ.
ചിന്തയിൽ ദയാരസം പിതാവിനാർന്നിടാഞ്ഞതോ,
അന്തരം ദഹിച്ചിടുന്നതിനെതെന്തു കഷ്ടമീശ്വരാ.
11
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

തെറ്റു ഞാനനേകമങ്ങു ചെയ്തുവെന്നിരിക്കിലും,
ഉറ്റതാതനല്ലയോ ഭവാനെനിക്കു ദൈവമേ.
കുറ്റമെന്തുതന്നെസ്വന്തമക്കളാചരിക്കിലും,
മറ്റുമായതച്ഛനാത്മകോപഹേതുവാകുമോ?.
12
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

മർത്യനായതോ കഴിഞ്ഞ ജന്മ കർമ്മമുണ്ണുവാൻ,
അത്തലേകിടുന്ന മായ തന്നിലാണൂ വന്നതും
പിത്തനാകുമാറനേകബന്ധവും വരുത്തിഞ്ഞാൻ
ചിത്തശാന്തി ചേർന്നിടുന്നതെങ്ങിനീശ്വരാ

13
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

വേദിയർക്കു പോലുമേ ഭവാന്റെ തത്വമല്പ്പവും
വേദനീയമല്ല പിന്നവിദ്യ കൊണ്ടു മൂടിയോൻ,
ഏതുമട്ടിലാണൂ സേവചെയ്തിടേണ്ടത അൽ ഭുത-
ജ്യോതിരൂപ ഞാൻ പിഴച്ചതൊക്കയും പൊറുക്കണേ.
14
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

ചേതനത്തിലെന്നപോൽ അചേതനത്തിനുള്ളിലും.
സ് ഫീത മോദമാർന്നിരുന്നവിദ്യകൊണ്ടു മൂടി നീ.
ചൂതബാണലക്ഷ്യമാക്കി മർത്യരെ ജഗത്തിലി,
ട്ടേതു മാശ്രയംവിനാ വലപ്പ്തെന്തു കഷ്ടമീശ്ശരാ.
15
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

നാരദാദീശരർക്കു പോലും മില്ല കെല്പ്പു നിൻ
സാരമായ മായ വിട്ടൊഴിഞ്ഞു  മാറി നില്ക്കുവാൻ.
പാരിലെന്തു പിന്നയീപുഴുക്കൾ ചെയ്തിടേണ്ടുസാ
സാരനാശശനൈകധീര ദൈ വമേ നമോ  നമ:
16
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവാഹരേ മുകുന്ദ പാഹിമാം

പുത്ര മിത്ര ദാരബന്ധു വർഗ്ഗ വും  ധനങ്ങളും,
ക്രിത്രിമങ്ങളാമനേകഭൂഷ പൂണ്ടദേഹവും,
നിത്യവും മദീയമെന്നുമുള്ള തോന്നൽ മാറ്റി നീ,
സത്യമായതേതെനിക്കക്ഷിലെക്ഷ്യമാക്കണേ .
17
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവാഹരേ മുകുന്ദ പാഹിമാം

ചിത്തകാനനത്തിലഷ്ടരാഗജന്തുസംകുലം,
മത്തരായ് മദീയധർമസത്തയേ തടുക്കയാൽ,
സത്തസദ്വിവേകമില്ലയാതെ ഭോഗലുപ്തനായ്,
ഇത്രകാലവും കിടന്നലഞ്ഞുപ്പോയ് ദൈവമേ.
18ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവാഹരേ മുകുന്ദ പാഹിമാം

നാരിയായ ചൂണ്ടലിൽ കൊരുത്ത ഭോഗ ദേഹവും,
മാരദാശനീ ഭവാംബു രാഗിലിങ്കലിട്ടിതാ,
ചാരവേമറഞ്ഞിരുന്നിടുന്നു ചിത്തമീനമേ,
പോരുകീശ്വാരന്തികത്തിലാത്മശാന്തി നേടുവാൻ.
19
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം
ഹാരനൂപുരാദിചാരു ഭൂഷണങ്ങൾ നന്മനോ-
ഹാരിതർക്കുവേണ്ടിയിട്ടണീഞ്ഞൊരുങ്ങിയോഷമാർ,
വന്നഹോ ഖോരമായൊരേഷണാത്രയത്തിലുന്തിവീഴ്ത്തുമേ,
പോരിതിങ്ങു ചിത്തമേ നിനക്കു ശാന്തി വേണ്ടുകിൽ.
20
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

അന്യഭാവുകത്തിലെന്റെ മാനസം കുളിർക്കണം,
അന്യവിത്തദാരമെന്നിവറ്റിലീർഷ്യ തോന്നണം,
അന്യദുഖമിങ്ങനനന്യദുഖമായ് ധരിക്കണം,
മന്യു ഭാവമൊക്കെ നീക്കിടേണമെന്റെ ദൈവമേ,
22
 ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

കാണുമീ ചരാചരാന്ത: സത്തയങ്ങുതന്നെ ആണതെന്ന,
ബോധമുള്ളിൽ വേണമേതു നേരവും.
പ്രാണികൾക്കു ബന്ധുവായ് കഴിയുവാൻ തുണയ്ക്കനീ,
പ്രാണപിണ്ഡമായ്മാറുവോള മെന്നെ ഈശ്വരാ.
22
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

വിട്ടിലയ് പുഴുക്കളായ് തരുക്കളയ് ത്രുണങ്ങളായ്,
പട്ടിയായ് പശുക്കളായ് മറ്റനേക ജന്തുവായ്,
വിട്ടു കിട്റ്റിയോരു മർത്യജന്മമിന്നു മേല്ക്കു മേൽ,
തുഷ്ടിപൂണ്ടുയർന്നു ത്വൽ  പദത്തിൽ വന്നു ചേരണെ.
23

ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

തത്വ സഞ്ചയത്തിനാദി മൂലമായ ദൈവമെ 1

Wednesday 17 September 2014

ബാല്യം


വേപുഥ പൂണ്ട ബാല്യത്തിൻ അടരുകൾ തെറ്റന്നു
വേദനിപ്പിക്കുമൊരു മുറിവിൻ പൊറ്റപോലിളകിയെന്നുള്ളിൽ
ഓർമ്മകളാലാഴമാർന്ന കയത്തിലേക്കു ഞെട്ടറ്റു വീഴുന്നു
ഓരിലയെന്ന പോൽ നോവാർന്നചിന്തകളനുസ്യൂതം

ഒരു കളർ പെൻസിൽ, ഒരു കുഞ്ഞു   മണമുളള  റബ്ബർ,
ഒരു നാരങ്ങാ മിഠായി കുഞ്ഞിളം മനസ്സിൻ കൊതികൾ
ഒരു കടു മണി പോൽ ചെറുതായിരുന്നിട്ടും കഴിഞ്ഞീല
ഒരു തവണയെങ്കിലും  നിറവേറ്റുവാൻ തെല്ലും

തോരാത്ത കണ്ണൂനീർ ചാലായൊഴുകുമോരമ്മയും
തോറ്റം പാടി ആടിയെത്തുമോരഛന്നലർച്ചയും
തോരാതെ പെയ്യും തുലാവർഷ മഴയുമിടിയൊച്ചയും
തേങ്ങലും ശ്വാസവുമമർത്തി കിടന്ന രാവുമോർത്തുപോയ് ഞാൻ

മിഴിയിണകൾ തറയിൽനട്ടും ചുണ്ടുകളമർത്തി കടിച്ചും
മനം നിറയും അഭിമാന ബോധത്താൽ  നീട്ടിയ നോട്ടുകൾ
മടിയാതെ തട്ടിയും മടങ്ങുന്ന നിന്നെ കാൺകെ ഞാൻ
മറവിയിൽ മറഞ്ഞൊരെൻ ബാല്യം കണുന്നൂ നിന്നിൽ
ശ്രീ