പശ്ശിയിലലിഞ്ഞുപോയ് എൻ മനസ്സിൻ
പശ്ശിമകളതിനാൽ ഒട്ടുവാൻപറ്റാതെ പോയ്
പണ്ടു നിൻ കവിതകൾക്കെന്നിലെങ്കിലും മൌനമായ്
പാടിയിരുന്നു ഞാനാവരിശകളെന്നുള്ളിലെന്നും
പഴയ പാരലൽ കോളേജ് വാർഷികവും
പച്ചപ്പട്ടുപാവാടയും മഞ്ഞദാവണിയും നിൻ
പൊട്ടും ,വരമഞ്ഞൾ ക്കുറിയും കടിച്ചു പിടിച്ച
പൊന്മാലയും നീ ചൊല്ലിയൊരീ കവിതയും
പറയാത്തൊരെൻ സ്നേഹം നിന്നോടെന്നും
പറയും പൂത്ത പാരിജാതം മണക്കുന്ന രാവുകൾ
പറയാത്ത നിൻ സ്നേഹം പറയുമെന്നോടെന്നും
പണ്ടുടഞ്ഞ വളപ്പൊട്ടാൽ കോറിയിട്ടോരീ വാക്കുകൾ
പ്രണയാകുലമല്ലായിരുന്നൊരാ നാളുകളെങ്കിലും
പറയാതറിയുമായിരുന്നു നമുക്കന്യോന്യമെന്നും
പശ്ശിയും വറുതിയും വിളഞ്ഞ വയലേലകൾ
പിന്നിട്ടോടിയകലും മുന്നേ കഴിഞ്ഞില്ലപറയുവാൻ പൊന്നേ