Tuesday 3 December 2013

“മരണമതൊന്നുമാത്രമാണു ശാശ്വത സത്യം ”,

“മരണമതൊന്നുമാത്രമാണു ശാശ്വത സത്യം ”,

ഈ ലോകത്തിൽ നിന്നുമറ്റൊന്നിലേക്കുള്ള
ഇടുങ്ങിയ ഒരുവാതിലാണു മരണം,
നേർത്ത, പായൽ തണുപ്പാർന്ന  ഒരു ഇടനാഴി...,
ജീവിതത്തിന്റെ  ഒടുക്കവുമാണു എന്നാൽ
തുടക്കവുമാണതു......,

കർമ്മങ്ങളുടെ ഗതിയും, വിഗതികളും,
പുണ്യ-പാപങ്ങളും അതിന്റെ തുടർച്ച നിശ്ചയിക്കുന്നു.
പാപങ്ങൾ ഒഴിഞ്ഞു പുണ്യം മാത്രമകുമ്പോൾ,
ആ തുടർച്ച നിലയ്ക്കുന്നു.

ഒടുവിൽ ഒരു മഹായാനം നിലച്ചു പരബ്രഹ്മം,
എന്ന മഹാവിശ്വത്തിൽ  ലയിച്ചുപരമാണുവായ്‌
അമ്രുതം നുണഞ്ഞുറങ്ങുന്നു,
മഹാ പ്രളയശേഷം -വീണ്ടും അരയാലിലയിൽ,
കൽ വിരൽ നുകർന്നുരസിക്കാൻ.....
ആശംസകൾ
ശ്രീ

Monday 2 December 2013

“കാവ്യകമലം..”.



"കാവ്യതടാകപരപ്പിൽ വിടർന്നുലഞ്ഞൊരു,
അമലകുദ്മളം തൻ പ്രഭാ ദലങ്ങൽ നീർത്തി,
മലരിതൾ നിറയെ തൻ ഹ്രുദയരാഗ പൂംതേൻ നിറച്ചും,
അളികുല ജാലങ്ങൾക്കതാവോളം നുകരാൻ കൊടുത്തും,
ലാളനങ്ങളാവോളമേല്ക്കാൻ കൊതിചും,
ഓളങ്ങളിലാലോലമാടിയും,
അവൾ തൻ നിറ സൌഹ്രദ സൌരഭം
കാറ്റിൽ കലർത്തിയും കഴിയവെ,
ദിനങ്ങൾ കൊഴിഞ്ഞു പൂവിൻ
ഭൂലോകവാസവും തീർന്നൂ
അറിഞ്ഞില്ല പൂന്തേൻ നുകർന്നവർ,
സൌരഭ്യമേറ്റവർ, ആരുമാ
സ്നേഹാതുരമാം ആത്മാവിൻ,
മൌന നൊമ്പരങ്ങളൊന്നും...“

കാക്ക

കറുത്ത തിളങുന്ന തൂവലുകൽ ചിക്കി തലചരിച്ചെന്നെ -
നോക്കി കരയുന്നൊരു കാക്കയെ,
കർക്കിടകം തോരതെ പെയ്യേണ്ടുന്നോരീ ക്കറുത്തപക്ഷ
പുലർവ്വേളയിൽ മുറ്റത്തു കണ്ടു,
കാലമെരിച്ചു കളഞൊരെൻ മുത്തശ്ശി തൻ വാക്കുകളോർമ -
വന്നെനിക്കപ്പോൽ മരിച്ചവർ.
കറുത്തവാവിന്റന്നു വിരുന്നു വരുമവർ തൻ ബന്ധുക്കളെ -
ക്കാണാൻ സ്നെഹമേറ്റുവാങ്ങാൻ.

നിൻ പ്രണയം


കാട്ടു തീ പൊലെ ചുട്ടു പൊള്ളിക്കും
നിൻ പ്രണയമേറ്റുവാങ്ങി-
എൻ സ്നേഹപ്പുതപ്പാൽ മൂടിയുറക്കാം
ഞാനെൻ പ്രിയെ നിന്നെയെന്നും.

മണൽ മാടിയൊതുക്കിയ കളിവീടായ്‌
ഞാൻ നില്ക്കെ നിൻ-
തിരക്കൈകളാൽ വാരിയൊതുക്കുക
കടൽ പൊലെന്നെ നീ പൊന്നേ.

മിന്നും ഈ മിഴിയിലും, മൊഴിയിലും
നിൻ നിനവിലും കനവിലും കണ്ണേ.
“അറിവായെന്നുമീ സ്നേഹമുണ്ടെങ്കിൽ
അടയാളങ്ങൾ വേറെ വേണമോ പറയു നീ ?”*

നെഞ്ചകം നീറി  കേഴും രാപ്പാടി നിൻ
അഞ്ചിത ഗാനത്തിലൂറും വിഷാദം
വ്രുഥാ മറയ്ക്കാൻ ശ്രമിക്കിലും എനിക്കറിയാം നിൻ പിടയുമാ  നെഞ്ചിൻ മിടിപ്പുകൾ...

മൈക്കിൾ ജാക്സ്ൺ




മടങ്ങി വരാത വണ്ണം തൻ താണ്ഡവം,

മതിയാക്കി പോയി നടരാജൻ,
ഇനിയില്ല നിൻ അതിദ്രുദനടനചുവടുകൾ ,
നേർത്തൊരാ സർപ്പ ശരീര ചലനങ്ങൾ
ചെവിയിൽ മൂളും നിൻ അവരോഹണ
പാരമ്യ സ്വരം ഉണർന്നുയരില്ലിനി മേൽ.

ഹേയ്‌... നർത്തകാ...,

നിൻ അപകടവും*,
നിലാനടനവും,
*വെറുതെ കീഴ്പ്പെടുത്തലുകളും*
ഹരം പകരലുകളും*
ആയിരങ്ങൾ വാഴ്ത്തും സ്വപ്ന സദൃശ്ശ-
നർത്തന സപര്യയും,ഏകതാര സ്വരക്കൂടിലുറയും-
ചില്ലു നാദവും, കാണില്ലിനിമേൽ ലോക വേദികൾ
ലാളനമേല്ക്കാൻ കൊതിച്ച ബാല്യത്തിനോർമ്മയാൽ,
നീറുമുൾത്തടം മറച്ചൊരാ പാൽ ചിരിയുമില്ലിനിമേൽ

ജനിമൃതികൾക്കിടയിലെപ്പെഴൊ-

 സംഭവിക്കുമൊരത്ഭുത പ്രതിഭാസമേ,
ആദ്രഹൃദയനായ്‌ മേവിയ ലോകഗായകാ
വരിക ഭവാൻ വീണ്ടുമീ ഹരിതഭൂവിൽ

ചിര പുരാതനമേതോ ചരിത്രം* അവതരിപ്പിക്കുവാൻ-

പോയോ നീ ആ സ്വർലോകവേദിയിൽ, 
കഷ്ടമെത്രയോ തുഛമീ മനുജവാഴ്‌വു,
മണ്ണിലെന്നറിയതെകെട്ടിയാടുന്നു  കോലങ്ങൾ നാം.

സ്വർഗ ഗായക വരിക ഭവാൻ നിൻ മായിക-

സ്വര പിംഛികയാലേ മാറ്റുക പ്രതിമകളായ്‌ ഞങ്ങളെ,
ഓർമകളിലൂടെ നടക്കും മഹാകാലാന്ത്യമോളം,
നീ നിൻ മാന്ത്രിക പ്രഭാ പരി വേഷമാർന്ന-
ചടുല ചാന്ദ്രനടന* വിസ്മയ ചുവടുകളാലെന്നും,  
എകട്ടെ ശാന്തി നിൻ നോവുമാത്മാവിനീശ്വരൻ മേൽ...
ശ്രീ.


*Daingerous

*Moon walk
*Just Beat It
*Thriller
*Moon Walk 2
*History

Sunday 1 December 2013

മരണമൊഴി




കാർത്തിക നക്ഷത്രമിന്നസ്തമിക്കുന്നു,
കാർത്തിക വിളക്കിന്നാളിയെരിയുന്നു,

കാത്തിരുപ്പിന്റെ അവസാന നിമിഷവുമണഞ്ഞേക്കം,
കണ്ട നിമിത്തങ്ങൾ ശുഭമാണു നിമീലിതമായെൻ നേത്രവും .

താമരയല്ലികൾ കൂമ്പുന്നു താമസ്സമില്ലിനിയസ്തമയം,
താഴമ്പൂമണമൊഴുകുന്നു താഴ്‌വരയിലേതൊ താളം മുഴങ്ങുന്നു,
തേരുകൾ വരാറായോ -ചോദ്യമിതുയരുന്നുള്ളിൽ വന്നേക്കാം മറുപടിയിതാ,
താഴിട്ട വാതിലുകൾ തുറന്നു കിടക്കയാണു എൻ നവ -വാതയനങ്ങളും,
തണുത്ത വായുവിൽ ചന്ദന ഗന്ധം-വായിലോ കയ്പ്പുനീരൊഴുകുന്നു.


 കറുത്തരാത്രിക്കകമ്പടിയായ്‌ കറുത്ത മേഘങ്ങൾ,
 കടുത്ത കാറ്റിനു പിൻപെ കടുത്ത മഴയുംവരാം,
കാമിനി യവൾ കരയുന്നു കണ്ണീരിനവൾക്കു ക്ഷാമമില്ല,
കനത്തമുഖവുമായ്‌ ബന്ധുക്കൾ കരഞ്ഞകണ്ണുകൾ കണ്ടു മനം മടുത്തു

പലതുമോർത്തു കിടക്കുവാൻ സുഖമാണു-പലതുമോർമ്മയ്ക്കപ്പുറത്തായ്‌,
പലതുമെഴുതിയകീറ്റുകടലാസ്സ‍ീ മനസ്സു് പലയക്ഷരവും മാഞ്ഞേ പോയ്‌,
പുതുമോടികൾ മാടീ വിളിച്ചിരുന്നു-പുതുമണം തേടി ഞാനലഞ്ഞു,
പുതുമകളൊടുവിൽ നിറം മങ്ങിയ പുതു വസ്ത്രം പോലായ്,
പുതുമണം കാറ്റിലലിഞ്ഞേപോയ്‌ പുലരൊളീനട്ടുച്ചയായിതാ സന്ധ്യയും.

ഒടുവിലെൻ ചിന്തകൾ ഒടുങ്ങാത്തഭാരമായ്‌,
ഒടുങ്ങിയ മോഹങ്ങളുമായ്‌ ഒടിഞ്ഞു തൂങ്ങിയെൻ മൗലിയും,
ഒടുക്കമെല്ലാം കഴിഞ്ഞു ഒ‍ാർമ്മകൾമാത്രമായ്‌,
ഒടുങ്ങിടുന്നെനെൻ ഊർദ്ധനും പ്രാണനും 
ശ്രീ