Wednesday 17 September 2014

ബാല്യം


വേപുഥ പൂണ്ട ബാല്യത്തിൻ അടരുകൾ തെറ്റന്നു
വേദനിപ്പിക്കുമൊരു മുറിവിൻ പൊറ്റപോലിളകിയെന്നുള്ളിൽ
ഓർമ്മകളാലാഴമാർന്ന കയത്തിലേക്കു ഞെട്ടറ്റു വീഴുന്നു
ഓരിലയെന്ന പോൽ നോവാർന്നചിന്തകളനുസ്യൂതം

ഒരു കളർ പെൻസിൽ, ഒരു കുഞ്ഞു   മണമുളള  റബ്ബർ,
ഒരു നാരങ്ങാ മിഠായി കുഞ്ഞിളം മനസ്സിൻ കൊതികൾ
ഒരു കടു മണി പോൽ ചെറുതായിരുന്നിട്ടും കഴിഞ്ഞീല
ഒരു തവണയെങ്കിലും  നിറവേറ്റുവാൻ തെല്ലും

തോരാത്ത കണ്ണൂനീർ ചാലായൊഴുകുമോരമ്മയും
തോറ്റം പാടി ആടിയെത്തുമോരഛന്നലർച്ചയും
തോരാതെ പെയ്യും തുലാവർഷ മഴയുമിടിയൊച്ചയും
തേങ്ങലും ശ്വാസവുമമർത്തി കിടന്ന രാവുമോർത്തുപോയ് ഞാൻ

മിഴിയിണകൾ തറയിൽനട്ടും ചുണ്ടുകളമർത്തി കടിച്ചും
മനം നിറയും അഭിമാന ബോധത്താൽ  നീട്ടിയ നോട്ടുകൾ
മടിയാതെ തട്ടിയും മടങ്ങുന്ന നിന്നെ കാൺകെ ഞാൻ
മറവിയിൽ മറഞ്ഞൊരെൻ ബാല്യം കണുന്നൂ നിന്നിൽ
ശ്രീ

No comments: