വിളിച്ചയുടൻ ചെങ്ങാതി ചൊല്ലി വരല്ലെ വൈറൽ പനിയാണെനിക്കു,
ഇല്ല വരില്ലാ പേടിയൊടെ പിന്തിരിഞ്ഞു
ഒരു സായഹ്നത്തിലൊറ്റക്കായ് ഞാൻ.
രാവേറെ ചെല്ലുമ്പോഴക്കും വിറചു തുട-
ങ്ങിയെനിക്കും വൈറൽ പനിയാണു.
അലിവൊടെൻ പ്രിയതമ നല്കും
പൊടിയരിക്കഞ്ഞി കുടിക്കെ
കണ്ടേനവളുടെ കണ്ണിലായ് നീർതിളക്കം.
ലാളനങ്ങളേൽ ക്കാൻ തിരക്കിൽ കഴി-
യാറില്ലയിരുന്നവൾക്കെന്നെ അടുത്തു
കിട്ടിയതിൻസന്തോഷം...
പറഞ്ഞറിയിക്കുവാൻ കഴിയാതെ നിറഞ്ഞു കവിഞ്ഞതാകം മിഴികളിൽ.
അലിവൊടു ചേർത്തു പിടിക്കെ-
മെല്ലെയുടൽ വിറപൂണ്ടുടൻ,
കാതരമാം സ്വരത്തിൽ ചൊല്ലിയവൾ
വേണ്ട പനിയെനിക്കും പിടിക്കുമേട്ടാ...!
നിന്റെയും എന്റെയും ദേഹീ-ദേഹസൌഖ്യമൊന്നാകുവനല്ലേ,
ഈശൻ ബന്ധിചു നമ്മെ ഇവ്വിധംഭുവിൽ
ഇനിയിടവരാതെ കാക്കാം മേലിൽ,
പനിക്കു മൊന്നിനും വേർപെടുത്തു-
വാനാവാതെ നമ്മളെ ഈ വാഴ്വിൽ..
No comments:
Post a Comment