Thursday 2 October 2014

മൗനവിലാപം


അയ്യോ അമ്മേ  വന്നാട്ടേ
വേഗം വന്നൊന്നു കണ്ടാട്ടേ,
കുഞ്ഞനുജത്തീം ഏട്ടന്മാരും
അനങ്ങണുമില്ലാ മിണ്ടണുമില്ല.
 
നമ്മളുറങ്ങും ക്കൂടുംചില്ലയും
അഛനിരിക്കും കൊമ്പും പോയ് ,
അമ്പിളിമാമനെ ഉമ്മവെക്കും
അമ്പഴ മരവും താഴെപ്പോയ്.

ഇന്നലെ കൂട്ടിൻ ചോട്ടിൽ വന്നിട്ട്
എന്നെ നോക്കിചിരിച്ചൊരീമാനുഷർ-
ഇന്നു വന്നീച്ചതിചെയ്യുമെന്നാരും
ഓർത്തതില്ലല്ലോ തമ്പുരാനേ.

ചുണ്ടിൽ ചിരിയും വാക്കിൽ മധുരവും
കണ്ണിൻ കോണിൽ കാപട്യവും
ചൂണ്ടയൊളിക്കും വാഗ്ദാന വർഷവും
വീണുപോമാരും അവൻ മൊഴിയിൽ

എത്രകരഞ്ഞിട്ടും എത്ര പറഞ്ഞിട്ടും
കഷ്ടം ഒട്ടുമേ കേട്ടില്ല ദുഷ്ടനവൻ
നിർദ്ദയം മഴുവിനാൽ വെട്ടിമറിച്ചിട്ടു
ദീർഘനാളത്തെ പ്രതീക്ഷകളൊക്കയും


No comments: